നാട്ടുമാവിന്‍ ചോട്ടിലേക്ക്
വെളുക്കുമ്പം കുളിക്കുവാന്‍ പോകുന്ന വഴിവക്കില്‍വേലിക്കല്‍ നിന്നവനേ.......................കൊച്ചുകിളിച്ചുണ്ടന്‍ മാമ്പഴം കടിച്ചുംകൊണ്ടെന്നോടുകിന്നാരം പറഞ്ഞവനേ.......................ഈ കിളിച്ചുണ്ടന്‍ മാമ്പഴം ഗ്രാമീണ പ്രണയത്തിന്റെ മധുരം മാത്രമല്ല,മലയാള നാടിന്റെ രുചിഭേദം കൂടിയാണ്.പ്രണയം മധുരമായി പങ്കുവച്ച ഊടുവഴികളും വേലിത്തിരിപ്പുകളും നഗരത്തിനു വഴിയൊഴിഞ്ഞപ്പോള്‍,നമ്മുടെ നാട്ടുമാവുകളും നാടുനീങ്ങി.ഉച്ചവെയില്‍ കനക്കുമ്പോള്‍ പച്ചയ്‌ക്ക് ഉപ്പും കാന്താരിയും കൂട്ടി കടിച്ചുപൊട്ടിയ്‌ക്കാന്‍ വീട്ടുമുറ്റങ്ങളില്‍ തെഴുത്തു വളര്‍ന്ന താളിമാവ്,വരിക്കചക്കയുടെ തേനും മധുരവുമുള്ള വരിക്കമാവ്,നേന്ത്ര കദളിയുടെ രുചിയൂറ്റി വച്ച നീണ്ടു വളര്‍ന്ന വാഴപ്പഴത്തി,സദ്യവട്ടങ്ങളില്‍ മൂന്നാമനായ മാങ്ങാക്കറിയുടെ കുലപതി വെള്ളരിമാങ്ങ,എരിവും മധുരവുമുള്ള പഴയവീട്ടു കാരണവരുടെ ഇത്തിരി ഗൗരവമുള്ള തോന്ന്യാസം പോലെ തടിച്ചുരുണ്ട ശങ്കരന്‍മാങ്ങ,നട്ടുവച്ചാല്‍ ആണ്ട് മൂന്നാകുമ്പോള്‍ കാച്ചുകുലയ്‌ക്കുന്ന മൂവാണ്ടന്‍, ചീനഭരണിയ്‌ക്കകത്ത് ഉപ്പുസത്യാഗ്രഹം നടത്തുന്ന അടമാങ്ങ,ഉച്ചയൂണിനെ കൊതിപ്പിച്ചു കൊണ്ട് ചിരട്ടത്തവിയില്‍ പഴുത്തമാങ്ങയും ചാറുമായി പകര്‍ന്നു വീഴുന്ന മാമ്പഴപ്പുളിശ്ശേരിക്കാരന്‍ നാട്ടുമാങ്ങ,മാങ്ങകളില്‍ വലുപ്പക്കാരനായ കപ്പ,ചാമ്പലിന്റെ(ചാരം) നിറമുള്ള ചാമ്പവരി, പാണ്ടി മാങ്ങ,കിളിച്ചുണ്ടന്‍,വണ്ടു മാങ്ങ,കസ്‌തൂരിമാങ്ങ.............ഓര്‍മ്മകളുടെ രുചിവട്ടങ്ങളില്‍ വല്ലാതെ മധുരം കനക്കുകയാണ്.ജയചന്ദ്രന്‍ പാടിയ മധുരമായ ഗാനമുണ്ട്.-''മധുരിക്കും ഓര്‍മ്മകളേ മലര്‍ മഞ്ചല്‍കൊണ്ടു വരൂ, കൊണ്ടുപോകൂ ഞങ്ങളെ ആ മാഞ്ചുവട്ടില്‍"-ബാല്യം കളിയൂഞ്ഞാല്‍ കെട്ടിയത് ഇവിടെയാണ്.കാറ്റിനും കിളിക്കും കാതോര്‍ത്ത് ,അടര്‍ന്നു വീഴുന്ന മാങ്ങപെറുക്കാന്‍ ആരവം കൂട്ടി, ചിരട്ടകലവും പ്‌ളാവില തവിയുമായി വീടുകൂട്ടി മാഞ്ചുവട്ടില്‍ കുടിയേറിയ ഒരു വംശം തകഴിയുടെ 'മാഞ്ചുവട്ടില്‍' എന്ന കഥയിലുണ്ട്.പുതിയ (അഭി)രുചികള്‍ തേടിയപ്പോള്‍ 'നാട്ടുമാങ്ങകളുടെ ഭിന്നഭിന്നമാം സ്വാദ് ' (വൈലോപ്പിള്ളി) നമ്മള്‍ മറന്നുപോയി.'അഞ്ചു കാശിന്റെ കൈവല്യത്തിനു വേണ്ടി പച്ചത്തണല്‍ കൊത്തിയവരാണ് ' നാമെന്ന് (പുളിമാവു വെട്ടി -ഇടശ്ശേരി ) പറഞ്ഞ കവി എത്ര ശരി .മാമ്പഴ മാ മാമ്പഴം മല്‍ഗോവ മാമ്പഴം സേലത്തെ മാമ്പഴം, നീ താനെടീ..........ഇത് ഏറ്റു പാടുന്ന മലയാളി സ്വന്തം രുചിയും പ്രണയവും തകര്‍ത്തവനാണ്. കടം വാങ്ങിയ രുചികള്‍ കലര്‍പ്പാണ്,കൃത്രിമമാണ് ; പ്രണയവും.
2009, ജൂലൈ 22, ബുധനാഴ്‌ച
2009, മാർച്ച് 28, ശനിയാഴ്‌ച
നഷ്ടപ്പെട്ടു പോയ നാട്ടു വഴികള്‍ /
ഹൃദയത്തില്‍ ഡിഷ്‌ആന്റിനകള്‍ പ്രതിഷ്‌ഠിച്ച് അകലങ്ങളെ കാമിക്കാനാണ് ഏവര്‍ക്കും ഇന്ന് ഏറെ ഇഷ്ടം.അടുപ്പങ്ങള്‍ക്ക് അകലം കൂടുകയാണ്.സ്‌നേഹരസം നിറഞ്ഞ വാക്കുകള്‍ മനസ്സില്‍ നിന്ന് ഒലിച്ചുപോയിരിക്കുന്നു. ഇറാക്കും ഗാസയും ട്യൂണ്‍ ചെയ്‌ത് ലോകമനുഷ്യ മനസ്സിന്റെ വേദനയില്‍ വിറകൊള്ളുന്നവര്‍, തൊട്ടയലത്തെ ദുഖങ്ങള്‍ക്ക് ചെവി വട്ടം പിടിക്കാതിരിക്കാനും ഉമ്മറവാതില്‍ നന്നായി ചാരി എന്ന് ഉറപ്പുവരുത്താനും മറക്കാറില്ല.ഏറ്റുവാങ്ങലും പങ്കിടലും സാമൂഹിക ജീവിതക്രമങ്ങളാണ്.'കൂട്ടും' 'കൈത്താങ്ങും ' അതിന്റെ വളരെ പഴമയുള്ള സ്വാഭാവിക ശീലങ്ങളാണ്.ഗ്രാമീണ ജീവിതത്തിന്റെ അഹങ്കാരം ഒരു പക്ഷെ ഇതു മാത്രമായിരുന്നു.ദുഖവും സുഖവും പങ്കിടുക, വേദനകള്‍ക്ക് കൂട്ടിരിക്കുക-ഇതിനു വേണ്ടിയായിരുന്നു ഒരു വാതില്‍ എന്നും സമൂഹത്തിലേക്ക് തുറന്നു വച്ചിരുന്നത്.പക്ഷെ ഇന്നോ,-"വീടുയരും മുമ്പേ മതിലുയരുന്നു / വീട്ടുകാരനെ കാണും മുമ്പേ കാവല്‍ പട്ടി കുരച്ചു ചാടുന്നു". (പവിത്രന്‍ തീക്കുനി )
2009, മാർച്ച് 8, ഞായറാഴ്‌ച
ക്‌ളാസ്സ് മുറിയിലെ ഗാന്ധിജി //
അപ്രതീക്ഷിതമായാണ് ക്‌ളാസ്സ് മുറിയിലേക്ക് ഗാന്ധിജി കടന്നുവരുന്നത്.ചരിത്രപാഠങ്ങളില്‍ ഇന്ത്യയെക്കുറിച്ച് പറയുമ്പോഴൊക്കെ മൗന മന്ദഹാസവുമായി ആ സാന്നിദ്ധ്യമുണ്ടാകും.'സ്വാതന്ത്ര്യം ' എന്ന വാക്കിന് അര്‍ത്ഥം പറയുമ്പോഴാണ് വല്ലാതെ പ്രയാസപ്പെടുന്നത്.ശബ്ദതാരാവലിയില്‍ സ്വതന്ത്രത, സ്വാതന്ത്ര്യദിനം, ആഗസ്റ്റ് 15 എന്നിങ്ങനെയാണ് സ്വാതന്ത്ര്യത്തിന് അര്‍ത്ഥം കൊടുത്തിരിക്കുന്നത്.അതുകൊണ്ടൊന്നും പൂര്‍ണ്ണത വരുന്നില്ല.അപ്പോഴാണ് ഗാന്ധിജി എത്തുക.ഭാരതത്തിന്റെ ഗ്രാമങ്ങളില്‍ അര്‍ദ്ധനഗ്നനായി സഞ്ചരിച്ച ഗാന്ധിജി സ്വാതന്ത്ര്യത്തിന് ഭാരതീയമായ ഭാഷ്യം ചമയ്‌ക്കുകയായിരുന്നു.'തന്റേതായ ശരിയായ പ്രവൃത്തി മാര്‍ഗ്ഗം ' എന്ന്‌്‌് സ്വാതന്ത്ര്യത്തിന് ഒരു നിര്‍വചനം സ്വന്തം ജീവിതം കൊണ്ട്‌്‌് അടയാളപ്പെടുത്തുക മാത്രമല്ല, സ്വയം അതായി തീരുകയായിരുന്നു. ഒരു ജീവിതം ഒരു വാക്കിന്റെ അര്‍ത്ഥവും ആശയവുമായിത്തീരുകയാണിവിടെ.സത്യം,സഹനം, അഹിംസ മുതലായ വാക്കുകള്‍ക്ക്‌്‌് ജീവന്‍ വയ്‌ക്കുന്നതും ക്‌ളാസ്സ് മുറിയില്‍ തന്നെ.ഒറ്റ വാക്കിലൊതുങ്ങാതെ ഒരു ജീവിതകഥയായി അവ സുഗന്ധം പരത്തുന്നു.സത്യത്തെക്കുറിച്ചുള്ള ഗാന്ധിയന്‍ കഥ തന്നെയാണ് ക്‌ളാസ്സ് മുറിയിലെ വിദ്യാര്‍ത്ഥിക്ക് കൗതുകവും ആവേശവും പകരുന്നത്. അദ്ധ്യാപകന്റെ കാര്‍ക്കശ്യത്തിന് വശംവദനാകാതെ, കണ്ടെഴുതി കള്ളത്തിന് കൂട്ടുനില്‍ക്കാത്ത എം.കെ ഗാന്ധി എന്ന ബാലന്‍ അദ്ധ്യാപകനെക്കാളും ഉയര്‍ന്ന ഒരു സോപാനത്തില്‍ നിലകൊള്ളുന്ന അതിശയക്കാഴ്‌ച ഒരു വിദ്യാര്‍ത്ഥിയെ സംബന്ധിച്ചിടത്തോളം ഏറെ അഭിമാനകരമാണ്.ഉപദേശങ്ങള്‍ക്കൊന്നിനും കഴിയാത്ത മൂല്യവത്തായ പാഠം ഈ ജീവിതസത്യത്തിനുണ്ട്.പഠനം ക്ഷമയോടെയുള്ള നിരന്തരയത്‌നമാണ്.വിജയം നേടാനുള്ള കഠിനപ്രയത്‌നമാണ്.അലസതയും അശ്രദ്ധയും ലക്ഷ്യത്തെ തകര്‍ക്കുകതന്നെ ചെയ്യും.ആ അര്‍ത്ഥത്തില്‍ മഹത്തായ യജ്ഞമായി അതു പരിണമിക്കുന്നു.ആഗ്രഹവും ബലവുമാണ് സത്യാഗ്രഹത്തിന്റെ അടിസ്ഥാനശിലകള്‍. സത്യത്തിന്റെ ബലം,സത്യത്തിന്റെ അചഞ്ചലത,ആത്മശക്തി എന്നിങ്ങനെ അര്‍ത്ഥവ്യാപ്‌തികളുള്ള ആ പദം ഒരു യഥാര്‍ത്ഥ വിദ്യാര്‍ത്ഥിയുടെ മാര്‍ഗ്ഗദീപമാണ്.അറിവിനെ പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാനും കളങ്കരഹിതമായി നേടാനും സംരക്ഷിക്കാനും വിനിയോഗിക്കാനുമുള്ള പവിത്രമായ മാര്‍ഗ്ഗം. അതിനാല്‍ വിജയലക്ഷ്യത്തിലെത്തും വരെ വിദ്യാര്‍ത്ഥിയും സത്യാഗ്രഹിയാണ്.രാഷ്ട്രത്തിന്റെ പുതു തലമുറകള്‍ നാമ്പിട്ടുണരുന്ന ക്‌ളാസ്സ്‌മുറിയില്‍ ഒരദ്ധ്യാപകന് ഏറെ സംസാരിക്കേണ്ടി വരുന്നത് അഹിംസയെക്കുറിച്ചായിരിക്കും.ഗാന്ധിജി കടന്നു വരുന്നതോടെ വലിയ ശരിയുത്തരങ്ങള്‍ അവര്‍ക്കായി നല്‍കാന്‍ കഴിയും.പക്ഷെ ഒന്നുണ്ട്. ഭാരതത്തിലെ കുട്ടികള്‍ ഭാഗ്യവാന്മാരാണ്.രാഷ്ട്രം സ്വന്തം ജീവനാണെന്ന് തെളിയിച്ച ഒരു മുത്തച്ഛന്‍ അവര്‍ക്കുണ്ട്.ലോകം ആ മുത്തച്ഛന്റെ പാതയിലൂടെ സഞ്ചരിക്കാന്‍ ആഗ്രഹിക്കുമ്പോള്‍ അവര്‍ക്കെങ്ങനെ അഭിമാനിക്കാതിരിക്കാനാകും.
അപ്രതീക്ഷിതമായാണ് ക്‌ളാസ്സ് മുറിയിലേക്ക് ഗാന്ധിജി കടന്നുവരുന്നത്.ചരിത്രപാഠങ്ങളില്‍ ഇന്ത്യയെക്കുറിച്ച് പറയുമ്പോഴൊക്കെ മൗന മന്ദഹാസവുമായി ആ സാന്നിദ്ധ്യമുണ്ടാകും.'സ്വാതന്ത്ര്യം ' എന്ന വാക്കിന് അര്‍ത്ഥം പറയുമ്പോഴാണ് വല്ലാതെ പ്രയാസപ്പെടുന്നത്.ശബ്ദതാരാവലിയില്‍ സ്വതന്ത്രത, സ്വാതന്ത്ര്യദിനം, ആഗസ്റ്റ് 15 എന്നിങ്ങനെയാണ് സ്വാതന്ത്ര്യത്തിന് അര്‍ത്ഥം കൊടുത്തിരിക്കുന്നത്.അതുകൊണ്ടൊന്നും പൂര്‍ണ്ണത വരുന്നില്ല.അപ്പോഴാണ് ഗാന്ധിജി എത്തുക.ഭാരതത്തിന്റെ ഗ്രാമങ്ങളില്‍ അര്‍ദ്ധനഗ്നനായി സഞ്ചരിച്ച ഗാന്ധിജി സ്വാതന്ത്ര്യത്തിന് ഭാരതീയമായ ഭാഷ്യം ചമയ്‌ക്കുകയായിരുന്നു.'തന്റേതായ ശരിയായ പ്രവൃത്തി മാര്‍ഗ്ഗം ' എന്ന്‌്‌് സ്വാതന്ത്ര്യത്തിന് ഒരു നിര്‍വചനം സ്വന്തം ജീവിതം കൊണ്ട്‌്‌് അടയാളപ്പെടുത്തുക മാത്രമല്ല, സ്വയം അതായി തീരുകയായിരുന്നു. ഒരു ജീവിതം ഒരു വാക്കിന്റെ അര്‍ത്ഥവും ആശയവുമായിത്തീരുകയാണിവിടെ.സത്യം,സഹനം, അഹിംസ മുതലായ വാക്കുകള്‍ക്ക്‌്‌് ജീവന്‍ വയ്‌ക്കുന്നതും ക്‌ളാസ്സ് മുറിയില്‍ തന്നെ.ഒറ്റ വാക്കിലൊതുങ്ങാതെ ഒരു ജീവിതകഥയായി അവ സുഗന്ധം പരത്തുന്നു.സത്യത്തെക്കുറിച്ചുള്ള ഗാന്ധിയന്‍ കഥ തന്നെയാണ് ക്‌ളാസ്സ് മുറിയിലെ വിദ്യാര്‍ത്ഥിക്ക് കൗതുകവും ആവേശവും പകരുന്നത്. അദ്ധ്യാപകന്റെ കാര്‍ക്കശ്യത്തിന് വശംവദനാകാതെ, കണ്ടെഴുതി കള്ളത്തിന് കൂട്ടുനില്‍ക്കാത്ത എം.കെ ഗാന്ധി എന്ന ബാലന്‍ അദ്ധ്യാപകനെക്കാളും ഉയര്‍ന്ന ഒരു സോപാനത്തില്‍ നിലകൊള്ളുന്ന അതിശയക്കാഴ്‌ച ഒരു വിദ്യാര്‍ത്ഥിയെ സംബന്ധിച്ചിടത്തോളം ഏറെ അഭിമാനകരമാണ്.ഉപദേശങ്ങള്‍ക്കൊന്നിനും കഴിയാത്ത മൂല്യവത്തായ പാഠം ഈ ജീവിതസത്യത്തിനുണ്ട്.പഠനം ക്ഷമയോടെയുള്ള നിരന്തരയത്‌നമാണ്.വിജയം നേടാനുള്ള കഠിനപ്രയത്‌നമാണ്.അലസതയും അശ്രദ്ധയും ലക്ഷ്യത്തെ തകര്‍ക്കുകതന്നെ ചെയ്യും.ആ അര്‍ത്ഥത്തില്‍ മഹത്തായ യജ്ഞമായി അതു പരിണമിക്കുന്നു.ആഗ്രഹവും ബലവുമാണ് സത്യാഗ്രഹത്തിന്റെ അടിസ്ഥാനശിലകള്‍. സത്യത്തിന്റെ ബലം,സത്യത്തിന്റെ അചഞ്ചലത,ആത്മശക്തി എന്നിങ്ങനെ അര്‍ത്ഥവ്യാപ്‌തികളുള്ള ആ പദം ഒരു യഥാര്‍ത്ഥ വിദ്യാര്‍ത്ഥിയുടെ മാര്‍ഗ്ഗദീപമാണ്.അറിവിനെ പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാനും കളങ്കരഹിതമായി നേടാനും സംരക്ഷിക്കാനും വിനിയോഗിക്കാനുമുള്ള പവിത്രമായ മാര്‍ഗ്ഗം. അതിനാല്‍ വിജയലക്ഷ്യത്തിലെത്തും വരെ വിദ്യാര്‍ത്ഥിയും സത്യാഗ്രഹിയാണ്.രാഷ്ട്രത്തിന്റെ പുതു തലമുറകള്‍ നാമ്പിട്ടുണരുന്ന ക്‌ളാസ്സ്‌മുറിയില്‍ ഒരദ്ധ്യാപകന് ഏറെ സംസാരിക്കേണ്ടി വരുന്നത് അഹിംസയെക്കുറിച്ചായിരിക്കും.ഗാന്ധിജി കടന്നു വരുന്നതോടെ വലിയ ശരിയുത്തരങ്ങള്‍ അവര്‍ക്കായി നല്‍കാന്‍ കഴിയും.പക്ഷെ ഒന്നുണ്ട്. ഭാരതത്തിലെ കുട്ടികള്‍ ഭാഗ്യവാന്മാരാണ്.രാഷ്ട്രം സ്വന്തം ജീവനാണെന്ന് തെളിയിച്ച ഒരു മുത്തച്ഛന്‍ അവര്‍ക്കുണ്ട്.ലോകം ആ മുത്തച്ഛന്റെ പാതയിലൂടെ സഞ്ചരിക്കാന്‍ ആഗ്രഹിക്കുമ്പോള്‍ അവര്‍ക്കെങ്ങനെ അഭിമാനിക്കാതിരിക്കാനാകും.
ക്‌ളാസ്സ് മുറിയിലെ ഗാന്ധിജി അപ്രതീക്ഷിതമായാണ് ക്‌ളാസ്സ് മുറിയിലേക്ക് ഗാന്ധിജി കടന്നുവരുന്നത്.ചരിത്രപാഠങ്ങളില്‍ ഇന്ത്യയെക്കുറിച്ച് പറയുമ്പോഴൊക്കെ മൗന മന്ദഹാസവുമായി ആ സാന്നിദ്ധ്യമുണ്ടാകും.'സ്വാതന്ത്ര്യം ' എന്ന വാക്കിന് അര്‍ത്ഥം പറയുമ്പോഴാണ് വല്ലാതെ പ്രയാസപ്പെടുന്നത്.ശബ്ദതാരാവലിയില്‍ സ്വതന്ത്രത, സ്വാതന്ത്ര്യദിനം, ആഗസ്റ്റ് 15 എന്നിങ്ങനെയാണ് സ്വാതന്ത്ര്യത്തിന് അര്‍ത്ഥം കൊടുത്തിരിക്കുന്നത്.അതുകൊണ്ടൊന്നും പൂര്‍ണ്ണത വരുന്നില്ല.അപ്പോഴാണ് ഗാന്ധിജി എത്തുക.ഭാരതത്തിന്റെ ഗ്രാമങ്ങളില്‍ അര്‍ദ്ധനഗ്നനായി സഞ്ചരിച്ച ഗാന്ധിജി സ്വാതന്ത്ര്യത്തിന് ഭാരതീയമായ ഭാഷ്യം ചമയ്‌ക്കുകയായിരുന്നു.'തന്റേതായ ശരിയായ പ്രവൃത്തി മാര്‍ഗ്ഗം ' എന്ന്‌്‌് സ്വാതന്ത്ര്യത്തിന് ഒരു നിര്‍വചനം സ്വന്തം ജീവിതം കൊണ്ട്‌്‌് അടയാളപ്പെടുത്തുക മാത്രമല്ല, സ്വയം അതായി തീരുകയായിരുന്നു. ഒരു ജീവിതം ഒരു വാക്കിന്റെ അര്‍ത്ഥവും ആശയവുമായിത്തീരുകയാണിവിടെ.സത്യം,സഹനം, അഹിംസ മുതലായ വാക്കുകള്‍ക്ക്‌്‌് ജീവന്‍ വയ്‌ക്കുന്നതും ക്‌ളാസ്സ് മുറിയില്‍ തന്നെ.ഒറ്റ വാക്കിലൊതുങ്ങാതെ ഒരു ജീവിതകഥയായി അവ സുഗന്ധം പരത്തുന്നു.സത്യത്തെക്കുറിച്ചുള്ള ഗാന്ധിയന്‍ കഥ തന്നെയാണ് ക്‌ളാസ്സ് മുറിയിലെ വിദ്യാര്‍ത്ഥിക്ക് കൗതുകവും ആവേശവും പകരുന്നത്. അദ്ധ്യാപകന്റെ കാര്‍ക്കശ്യത്തിന് വശംവദനാകാതെ, കണ്ടെഴുതി കള്ളത്തിന് കൂട്ടുനില്‍ക്കാത്ത എം.കെ ഗാന്ധി എന്ന ബാലന്‍ അദ്ധ്യാപകനെക്കാളും ഉയര്‍ന്ന ഒരു സോപാനത്തില്‍ നിലകൊള്ളുന്ന അതിശയക്കാഴ്‌ച ഒരു വിദ്യാര്‍ത്ഥിയെ സംബന്ധിച്ചിടത്തോളം ഏറെ അഭിമാനകരമാണ്.ഉപദേശങ്ങള്‍ക്കൊന്നിനും കഴിയാത്ത മൂല്യവത്തായ പാഠം ഈ ജീവിതസത്യത്തിനുണ്ട്.പഠനം ക്ഷമയോടെയുള്ള നിരന്തരയത്‌നമാണ്.വിജയം നേടാനുള്ള കഠിനപ്രയത്‌നമാണ്.അലസതയും അശ്രദ്ധയും ലക്ഷ്യത്തെ തകര്‍ക്കുകതന്നെ ചെയ്യും.ആ അര്‍ത്ഥത്തില്‍ മഹത്തായ യജ്ഞമായി അതു പരിണമിക്കുന്നു.ആഗ്രഹവും ബലവുമാണ് സത്യാഗ്രഹത്തിന്റെ അടിസ്ഥാനശിലകള്‍. സത്യത്തിന്റെ ബലം,സത്യത്തിന്റെ അചഞ്ചലത,ആത്മശക്തി എന്നിങ്ങനെ അര്‍ത്ഥവ്യാപ്‌തികളുള്ള ആ പദം ഒരു യഥാര്‍ത്ഥ വിദ്യാര്‍ത്ഥിയുടെ മാര്‍ഗ്ഗദീപമാണ്.അറിവിനെ പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാനും കളങ്കരഹിതമായി നേടാനും സംരക്ഷിക്കാനും വിനിയോഗിക്കാനുമുള്ള പവിത്രമായ മാര്‍ഗ്ഗം. അതിനാല്‍ വിജയലക്ഷ്യത്തിലെത്തും വരെ വിദ്യാര്‍ത്ഥിയും സത്യാഗ്രഹിയാണ്.രാഷ്ട്രത്തിന്റെ പുതു തലമുറകള്‍ നാമ്പിട്ടുണരുന്ന ക്‌ളാസ്സ്‌മുറിയില്‍ ഒരദ്ധ്യാപകന് ഏറെ സംസാരിക്കേണ്ടി വരുന്നത് അഹിംസയെക്കുറിച്ചായിരിക്കും.ഗാന്ധിജി കടന്നു വരുന്നതോടെ വലിയ ശരിയുത്തരങ്ങള്‍ അവര്‍ക്കായി നല്‍കാന്‍ കഴിയും.പക്ഷെ ഒന്നുണ്ട്. ഭാരതത്തിലെ കുട്ടികള്‍ ഭാഗ്യവാന്മാരാണ്.രാഷ്ട്രം സ്വന്തം ജീവനാണെന്ന് തെളിയിച്ച ഒരു മുത്തച്ഛന്‍ അവര്‍ക്കുണ്ട്.ലോകം ആ മുത്തച്ഛന്റെ പാതയിലൂടെ സഞ്ചരിക്കാന്‍ ആഗ്രഹിക്കുമ്പോള്‍ അവര്‍ക്കെങ്ങനെ അഭിമാനിക്കാതിരിക്കാനാകും.
2009, ഫെബ്രുവരി 26, വ്യാഴാഴ്‌ച
പ്‌ളീസ്, ഈശ്വരനോട് പ്രേ ചെയ്യൂ.....................................പി. സന്തോഷ്‌കുമാര്‍ചാനല്‍ ഭാഷയാണ് വിശുദ്ധമായ മലയാള ഭാഷയെന്ന് മലയാളികള്‍ ധരിച്ചിട്ടുണ്ടെങ്കില്‍ അത് തെറ്റിദ്ധാരണയല്ല.വേനല്‍ കടുക്കുമ്പോള്‍ ചാനല്‍കുടക്കീഴില്‍ കിതപ്പാറ്റുന്നവനാണ് മലയാളി.തൊട്ടുവിളിക്കുമ്പോള്‍ കൂടെയിറങ്ങിവന്ന് ഇഷ്ടം പറയാന്‍ ഒരു പെണ്ണ് ചാനല്‍വഴിയില്‍ കാത്തുനില്‍ക്കുമ്പോള്‍,എന്തിന് അന്തിവെയിലുകൊണ്ട് തലനീരിളക്കം വരുത്തിവയ്‌ക്കണം.കെട്ടിയ പെണ്ണ് കൊല്ലം പത്തായിട്ടും 'ചേട്ടാ' എന്ന്‌്‌് ചങ്കുതുറന്ന്‌് വിളിക്കുന്നത്‌് ശമ്പളദിവസം പോലും കേട്ടിട്ടില്ല.ഉടുത്ത്‌്‌്(?) ഒരുങ്ങിവന്ന്‌് ഒരു പെങ്കൊച്ച്‌്‌് നേരത്തോടു നേരം കാര്യവിവരങ്ങള് തിരക്കുമ്പോള്‍,കെട്ട്യോളുടെ തിരുപ്പിറവി ദിനവും വല്ല്യമ്മാവന്റെ ആണ്ടുബലിയും അയല്‍ക്കാരന്റെ മരണവും അടിപൊളി പാട്ട്‌്‌് വച്ച്‌്‌് ആഘോഷിക്കാതെ വയ്യ.'സത്യം പറയാമല്ലോ; മുമ്പേ ജനിച്ചുപോയവരോട്‌്‌് ഒരു കാര്യം പറയാതെ വയ്യ.ആ പെങ്കൊച്ച്‌്‌് എപ്പോഴും പറയുന്ന വാക്കുണ്ട്‌്‌് "മിസ്സ്‌്‌് യു ഡാ......." എന്ന്‌്‌്.മലയാളം ഗതിപിടിച്ചില്ലെന്ന്‌്‌് പറഞ്ഞവനെ.................................................................''അമ്പത്തെട്ടിലെ വെള്ളപ്പൊക്കത്തിന്റന്ന് നട്ടപ്പാതിരയ്‌ക്കാണ് പെറ്റുവീണതെന്ന് പറഞ്ഞപ്പോ, കൊച്ച്.. ദിവസോം കാലോം കൂട്ടി ബര്‍ത്ത് ഡേ വിഷിംഗ് പറഞ്ഞു.എന്നിട്ട് പറയുവാ, ചേട്ടനുവേണ്ടി ഞാന്‍ പ്രേ ചെയ്യാമെന്ന്.സര്‍ക്കാര് പള്ളിക്കൂടത്തില് മലയാളം രണ്ടാം തരത്തി പഠിക്കുന്ന ചെറുമോളാ സംഗതിയുടെ അര്‍ത്ഥം പറഞ്ഞു തന്നത്.''കാര്യം ശരി തന്നെ, ശ്രീകണ്‌ഠേശ്വരം പത്മനാഭപിള്ളയ്‌ക്ക് മലയാളത്തില് അത്ര കാര്യ വിവരം പോര തന്നെ...........
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)